സ്വാശ്രയഫീസ് നിർണയ സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ ഒാർഡിനൻസ് പുറപ്പെടുവിച്ചു. സമിതിയുടെ തീരുമാനങ്ങൾ ഹർജിക്കാരായ സ്വാശ്രയ മാനേജുമെന്റുകളെ അറിയിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിര്‍ദേശം നൽകി. ഒാർഡിനൻസ് പ്രകാരം ജസ്റ്റിസ് രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ പത്തംഗ ഫീസ് നിർണയസമിതി രൂപീകരിച്ചിട്ടുണ്ട്.
ഈ സമിതിയെടുക്കുന്ന തീരുമാനങ്ങള്‍ വെള്ളിയാഴ്ച വീണ്ടും ഹര്‍ജികള്‍ പരിഗണിക്കുമ്പോൾ ഹൈക്കോടതിയെയും അറിയിക്കും. ഫീസ് നിർണയസമിതിയുടെ നിയമന രേഖകളും സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി . മാനദണ്ഡങ്ങൾ പാലിക്കാതെ രൂപീകരിച്ച സമിതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് സ്വാശ്രയ മെഡിക്കൽ മാനേജുമെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്.