ജമ്മുകശ്മീരിൽ അമർനാഥ് തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം. ഏഴു തീർത്ഥാടകർ കൊല്ലപ്പെട്ടു. പന്ത്രണ്ടു പേർക്ക് പരുക്കേറ്റു. അനന്ത്നാഗിൽ രാത്രി എട്ടു ഇരുപതിന് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഭീകരർ വെടി വയ്ക്കുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടകരാണ് മരിച്ചത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടകർക്ക് അകമ്പടിയായി സുരക്ഷാ സേനയെ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന ബസ് തീർത്ഥാടകർക്കുള്ള പ്രത്യേക രജിസ്‌ട്രേഷൻ നടത്തിയിരുന്നില്ലെന്നും അതിനാൽ സുരക്ഷാസേന കൂടെ ഉണ്ടായിരുന്നില്ലെന്നും സി ആർ പി എഫ് വ്യക്തമാക്കി. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രക്ഷപെട്ട ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഇത് ആദ്യമായാണ് അമർനാഥ് തീർത്ഥാടകർക്ക് നേരെ ഇത്ര വലിയ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.
Advertisement