സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് കെ.എസ്.യു തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ വനിതയടക്കം പത്തിലേറെ കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേറ്റു. വീടിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ കെ.പി.സി.സി പ്രസിഡന്റ് എം. എം. ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും പൊലീസിന് നേർക്ക് കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ, സംസ്ഥാന നേതാക്കളായ അരുൺ, മാത്തുക്കുട്ടിയെ എന്നിവരടക്കമുള്ളവർക്കാണ് പരുക്ക്. പരുക്കേറ്റവരുമായി പ്രവർത്തകർ റോഡ് ഉപരോധിച്ചത് ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്കും കാരണമായി.
Advertisement