പനി നിയന്ത്രണ പ്രവർത്തനങ്ങൾക്ക്, വിരമിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം തേടാൻ സർവ്വ കക്ഷിയോഗത്തിൽ തീരുമാനം. മാലിന്യ സംസ്ക്കരണത്തിന് നഗരങ്ങളിൽ കേന്ദ്രീകൃത പ്്ളാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് പനി ഇത്രയും വ്യാപിച്ചതെങ്കിലും ശുചീകരണ യത്നവുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പനി നിയന്ത്രിക്കുന്നതിന് ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിയജന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും, സര്‍വിസില്‍ നിന്ന് പിരിഞ്ഞ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും പനി വാര്‍ഡുകളില്‍ ലഭ്യമാക്കും. പി.എച്ച്.സി മുതല്‍ കിടത്തി ചികില്‍സയ്ക്കുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. ആവശ്യമെങ്കിൽ വാർഡുകൾക്കായി താൽക്കാലിക ഷെഡുകൾ നിർമ്മിക്കും. സ്വകാര്യ ആശുപത്രികളിലെ പനി വാര്‍ഡുകളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ചികിത്സ തേടി എത്തുന്നവരെ തിരിച്ചയക്കരുതെന്നും സ്വകാര്യആശുപത്രികളോട് അഭ്യർഥിക്കും.
സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തതിനാലാണ് സ്ഥിതി ഇത്രയും ഗുരുതരമായതെന്ന് സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷം ആരോപിച്ചു. 27ാം തീയതി മുതൽ ആരംഭിക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്നും പ്രതിപക്ഷ കക്ഷികൾ അറിയിച്ചു. മാലിന്യസംസ്കരണത്തിന് നഗരപ്രദേശങ്ങളില്‍ കേന്ദ്രീകൃത പ്ലാന്റുകള്‍ കൊണ്ടുവരാനും യോഗം തീരുമാനമെടുത്തു.