കൊച്ചി പുതുവൈപ്പിലെ ഐഒസി എൽപിജി സംഭരണകേന്ദ്രത്തിനെതിരായ ജനകീയ സമരത്തിന് പരിഹാരം തേടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചർച്ച. ഐഒസി വിരുദ്ധ ജനകീയ സമരസമിതി പ്രവർത്തകർ, ഐഒസി മാനേജ്മെന്റ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. പ്ലാൻറ് മാറ്റണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് സമരസമിതി യോഗത്തിൽ ആവർത്തിക്കും.
പുതുവൈപ്പിലെജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് സർക്കാർ അടിച്ചമർത്തുവെന്ന് പ്രതിപക്ഷവും സിപിഐയും സർക്കാരിനെതിരെ വിമർശനമുന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി വിളിച്ച യോഗം നടക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലാണ് ചർച്ച. ഐഒസി വിരുദ്ധ ജനകീയ സമരസമിതി പ്രവർത്തകർ, ഐഒസി മാനേജ്മെന്റ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. എൽപിജി സംഭരണകേന്ദ്രം പുതുവൈപ്പിൽ നിന്ന് മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇതേ ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും സമരസമിതി അറിയിച്ചു.
സമരത്തെപൊലീസ് നേരിട്ട രീതിയെ സിപിഐ തന്നെ വിമർശിച്ച സാഹചര്യത്തിൽ ഇതും ചർച്ചയിൽ ഉയർന്നുവന്നേക്കും. പൊലീസ് മർദനത്തിൽ സാരമായി പരുക്കേറ്റ പലരും ഇപ്പോഴും ആശുപത്രിയിലാണ്