സംസ്ഥാനത്ത് വാഹന റജിസ്ട്രേഷന്റെ മറവിൽ നടക്കുന്നത് വൻകൊള്ള. താൽക്കാലിക റജിസ്ട്രേഷനായി വാഹന ഡീലർമാർ ഈടാക്കുന്നത് യഥാർഥ തുകയുടെ രണ്ടും മൂന്നും ഇരട്ടി. കാറിനും ബൈക്കിനും താൽക്കാലിക റജിസ്ട്രേഷന് നിലവിലിലുള്ള തുക 150 രൂപ. അതായത് 100 രൂപ റജിസ്ട്രേഷൻഫീസും 50 രൂപ സർവീസ് ചാർജ്ജും. ആദ്യം താൽക്കാലിക റജിസ്ട്രേഷൻ എടുത്താലേ സ്ഥിര രജിസ്ട്രേഷൻ നടക്കു. ഇത് മുതലെടുത്താണ് വാഹനഡീലർമാരുടെ ചൂ·ഷണം.
അന്വേഷണത്തിനിടയിൽ യഥാർഥ തുകയായ 150 രൂപ മാത്രം പറഞ്ഞ രണ്ടു ഡീലർമാരുംമുണ്ട്. വാഹനഡീലർമാർ തന്നെയാണ് താൽക്കാലിക റജിസ്ട്രേഷ·ൻ നടത്തുന്നത്. പെട്ടെന്ന് റജിസ്ട്രേഷൻ നടന്നുകിട്ടുമെന്ന് കരുതി അമിതചാർജ് ഈടാക്കിയാൽ ഉപയോക്താക്കളും ഗൗരവത്തിലെടുക്കാറില്ല.
ഇരുചക്രവാഹനങ്ങൾക്കൊപ്പം നൽകേണ്ട സൗജന്യസാധനങ്ങളുടെ പേരിൽ വാഹനഡീലർമാരുടെ തട്ടിപ്പ്. സൗജന്യമായി കിട്ടേണ്ട സാധനങ്ങൾക്ക് ഉപഭോക്താവ് നൽകേണ്ടി വരുന്നത് 1500 രൂപ വരെ. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മോട്ടോർവാഹനവകുപ്പും തട്ടിപ്പിന് കൂട്ടുനിൽക്കുകയാണ്.
സംസ്ഥാനത്ത് ഓരോ വർഷവും പുറത്തിറങ്ങുന്ന ആകെ വാഹനങ്ങളുടെ 60 ശതമാനവും ഇരുചക്രവാഹനങ്ങളെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ കണക്ക്.വാഹനം വാങ്ങുമ്പോൾ ഹെൽമെറ്റ് ,സാരിഗാർഡ്, ഹാൻഡ് ഗ്രിപ്പ്, സൈഡ് മിറർ എന്നിവയെല്ലാം ഉടമസ്ഥന് വാഹന നിർമ്മാതാക്കൾ സൗജന്യമായി നൽകണം. എന്തൊക്കെ നൽകണമെന്നത് സംബന്ധിച്ച് ഗതാഗതവകുപ്പ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
സൗജന്യമായി കിട്ടുന്ന സാധനങ്ങളുടെ പട്ടികയും ,റജിസ്ട്രേഷൻ തുകയും ഉപഭോക്താവിനെ അറിയിക്കുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും ചട്ടമുണ്ട്. ഇത് ഉറപ്പുവരുത്തേണ്ട ചുമതല മോട്ടോർ വാഹന വകുപ്പിനുമുണ്ട്.പക്ഷെ ആരും ഇതൊന്നും പാലിക്കുന്നില്ലെന്ന് മാത്രം.