നടൻ മോഹൻലാൽ ഉൾപ്പെട്ട ആനക്കൊമ്പ് കേസിൽ ത്വരിതപരിശോധന ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമം നിലനിൽക്കാത്തതിനാൽ വിജിലൻസ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മോഹൻലാൽ , വനംമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ , ഉന്നതവനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടത്. അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നത് വിജിലൻസ് കോടതി തന്നെ കണ്ടെത്തിയതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ആദായനികുതി വകുപ്പാണ് പരിശോധനയ്ക്കിടെ മോഹൻലാലിന്റെ വസതിയിൽ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തത്.
Advertisement