കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ പ്രതിപക്ഷനേതാവിനെയും ഇ.ശ്രീധരനെയും വേദിയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്ഥലം എം.എല്‍.എ പി.ടി തോമസിനെ ഉള്‍പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു
കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കിയത് വിവാദമായിരുന്നു.തൃക്കാക്കര എം.എൽ.എ പി. ടി. തോമസ് , കെഎംആർഎൽ എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. സംസ്ഥാനം നൽകിയ 17 പേരുടെ പട്ടിക സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഏഴാക്കി ചുരുക്കിയത്.മെട്രോ നിർമാണത്തിന് ചുക്കാൻ പിടിച്ച ഇ. ശ്രീധരൻ , പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരൊന്നും ഉദ്ഘാടന വേദിയിൽ ഉണ്ടാകില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി.തോമസ് എം.പി, മേയർ സൗമിനി ജയിൻ, ഗതാഗതമന്ത്രി തോമസ് ചാണ്ടി എന്നിവർ മാത്രമാണ് ഉദ്ഘാടന വേദിയിൽ ഉണ്ടാക്കുക. കെഎംആർഎൽ തയാറാക്കിയ ഉദ്ഘാടന ക്ഷണ കത്തിൽ പ്രധാനമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ പേരുകൾ മാത്രമാണുള്ളത്.