അറുപതാം പിറന്നാൾ വർഷത്തിൽ കേരളം ഇന്ന് അറുപത്തിമൂന്നാം ഹർത്താലിന് സാക്ഷിയാകുന്നു. കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും സംഘപരിവാര്‍ സംഘടനകളും കുമളിയില്‍ കോണ്‍ഗ്രസുമാണ് ഇന്നത്തെ ഹര്‍ത്താല്‍ നടത്തിപ്പുകാര്‍. ഈ വർഷം ഇതുവരെ ഇരുപത്തിയഞ്ചില്‍അധികം ഹർത്താലുകള്‍ സംഘടിപ്പിച്ച് സംഘപരിവാർ സംഘടനകളാണ് മുന്നില്‍ . ഭരണകക്ഷിയായ സിപിഎമ്മും ഇടതുമുന്നണിയും പതിനൊന്ന് ഹർത്താൽ ആചരിച്ചപ്പോൾ യുഡിഎഫ് എട്ടുഹർത്താലുകൾ ആചരിച്ചു.
കാരണം എന്തുമാവട്ടെ ആദ്യ പ്രതികരണത്തിനാശ്രയം ഹർത്താൽ തന്നെ. 2017 ജനുവരി ഒന്നുമുതൽ ഇന്നുവരെ ചെറുതുംവലുതുമായ 60 ഹർത്താലുകൾക്കാണ് സംസ്ഥാനം സാക്ഷിയായത്. ഈ മാസം മാത്രം ഇന്നുവരെ 10 ഹർത്താലുകളായി. ഇതിൽ ആറും സംഘപരിവാർ വക. ഏഴിന് കാട്ടാക്കടയിൽ ഹർത്താൽ ആചരിച്ച ബിജെപി എട്ടിന് തിരുവനന്തപുരം ജില്ല, ചേർത്തല നഗരസഭ, ബേപ്പൂർ നിയസഭാ മണ്ഡലം, എന്നിവിടങ്ങളിൽ ഒറ്റദിവസം ഹർത്താൽ സംഘടിപ്പിച്ചു. ഹർത്താൽ അവരുടെ പ്രിയ ആയുധമാകുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഹർത്താലുകൾ ആകെ -60
ബിജെപി/എൻഡിഎ -25
സിപിഎം/എൽഡിഎഫ് -11
കോൺഗ്രസ്/യുഡിഎഫ് -8
ഈ വർഷം ഇതുവരെ 25 ഹർത്താലുകൾ. 11 ഹർത്താലുമായി സിപിഎം പിന്നിലുണ്ട്. കോൺഗ്രസ് എട്ടിടത്ത് ഹർത്താൽ നടത്തി. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരേയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ ആറിന് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഹർത്താലും ഇതിൽ ഉൾപ്പെടുന്നു. ഇനി ഒരോമാസത്തെയും ഹർത്താൽ ദിനങ്ങൾ നോക്കാം
ജനുവരി-15
ഫെബ്രുവരി-8
മാർച്ച്-8
ഏപ്രിൽ-11
മേയ്-9
ജൂൺ ഇതുവരെ-10
ബന്ദ് ഹർത്താൽ എന്നൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് ചിന്തിക്കുന്ന ഒരുകാലമുണ്ടായിരുന്നു. അടിയ്ക്കടിയുള്ള ഹർത്താൽ പ്രഖ്യാപനങ്ങളിലൂടെ ആ സമരമാർഗത്തിന്റെ തന്നെ വിലയിടിയുകയാണെന്ന് ആരുംതിരിച്ചറിയുന്നില്ലെന്ന് മാത്രം