കെ.എം.മാണിക്കുവേണ്ടി സി.പി.എമ്മുമായി ചര്‍ച്ച നടത്തിയെന്ന് പി.സി.ജോര്‍ജ്. മാണി പറഞ്ഞിട്ട് താനാണ് സി.പി.എമ്മുമായി ബന്ധപ്പെട്ടതെന്നും ചര്‍ച്ചകള്‍ പൊളിച്ചത് മാണിയുടെ മകനും ഭാര്യയുമാണെന്നും പി.സി.ജോര്‍ജ് മനോരമന്യൂസിനോട് പറഞ്ഞു.
കെ. എം. മാണിയെ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയിലെ വാർത്തയോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്. ശക്തമായ പ്രലോഭനമുണ്ടായിട്ടും യു.ഡി.എഫ് തകര്‍ക്കാന്‍ കെ.എം മാണി തയാറായില്ലെന്ന് പ്രതിച്ഛായയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
അതേസമയം, പല പ്രലോഭനങ്ങളുണ്ടായിരുന്നുവെന്നും വഴിപ്പെട്ടില്ലെന്നും കെ. എം. മാണി മനോരമന്യൂസിനോട് പ്രതികരിച്ചു. ജി. സുധാകരന്‍ പറഞ്ഞത് അവിശ്വസിക്കേണ്ടതില്ല. പക്ഷേ ഒരിക്കലും യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്‍ഡിഎഫുമായി ചര്‍ച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല
പി. സി. ജോര്‍ജ് ചര്‍ച്ച നടത്തിയിട്ടുണ്ടാവും, അത് ജോര്‍ജിന്റെ സ്വാതന്ത്ര്യമെന്നും മാണി പറഞ്ഞു.