ചേർത്തല മുതൽ കഴക്കൂട്ടം വരെയും കണ്ണൂർ മുതൽ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. കോടതി വിധി ദുർവ്യാഖ്യാനം ചെയ്തെന്ന് കണ്ടാൽ പുനഃപരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരുമദ്യശാലയും തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊയിലാണ്ടി നഗരസഭാംഗം വി പി ഇബ്രാഹിംകുട്ടി നൽകിയ പുനപരിശോധനാ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ ഇന്നലെ അറിയിച്ചിരുന്നു.
Advertisement