അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ മനുഷ്യാധ്വാനവും പണവും ചെലവഴിച്ചിട്ടും ശിശുമരണം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. പോഷകാഹാര കുറവ് പരിഹരിക്കാൻ ശ്രമം തുടരുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ മരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രി എ.കെ.ബാലനും പറഞ്ഞു. ശിശുമരണമുണ്ടായ മുപ്പത്തിയെട്ട് കുടുംബങ്ങൾക്കാണ് ധനസഹായം നൽകുക. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
Advertisement