അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിലക്കേര്‍പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. ഉത്തരവ് സ്റ്റേ ചെയ്തത കീഴ്കോടതി വിധി ശരിവച്ചാണ് അപ്പീല്‍ കോടതി നടപടി. ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയ്ക്കെന്ന് പറയുമ്പോഴും പ്രഥമദൃഷ്ട്യ മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണ് ഉത്തരവെന്നും കോടതി പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷ കണക്കിലെടുക്കാതെ ഉത്തരവിന്റെ മറ്റുമാനങ്ങള്‍ കോടതി തേടിയത് ശരിയായില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ലിബിയ, സുഡാൻ, സിറിയ, യെമൻ, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ പൗരൻമാർക്ക് മാർച്ച് 15 അർധരാത്രി മുതല്‍ 90 ദിവസം യാത്രാവിലക്ക് ഏര്‍പെടുത്താനായിരുന്നു ഉത്തരവ്.
Advertisement