ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. കേരളത്തില്‍ ഒന്നരലക്ഷം പേരെ ഈ തീരുമാനം ബാധിക്കും. നടപടി നാളെ മുതല്‍ പ്രാബല്യത്തിലാകും. ഉത്തരവ് സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ.കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുക.
രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങൾ കർശനമാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയത്. 2016 ഒക്ടോബറിലാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചതെങ്കിലും ചില ഇളവുകൾ സംസ്ഥാന സർക്കാർ നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കിയ സ്ഥലങ്ങളിൽ 20 ശതമാനം വരെ അപകടങ്ങളിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും നിയമം കൂടുതൽ കർശനമായി നടപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്.