തൊഴിലുറപ്പ് പദ്ധതിയിലടക്കം കേന്ദ്രഫണ്ട് നേടിയെടുക്കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 6,534 കോടി വിഹിതം കിട്ടുമെന്ന പ്രതീക്ഷയില്‍ 6860 കോടി ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഫണ്ട് കിട്ടാത്തത് കേന്ദ്രനയം മൂലമാണ്. കെ. മുരളീധരന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുള്‍പെടെ 2000 കോടി രൂപയുടെ കേന്ദ്രഫണ്ട് നേടിയെടുക്കുന്നതില്‍ സംസ്ഥനം വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു അടിയന്തരപ്രമേയ നോട്ടിസ്. കഴിഞ്ഞ ആറുമാസമായി തൊഴിലുറപ്പ് പദ്ധതിപ്രകാരം പോലും തൊഴിലാളികള്‍ക്ക് ഒരു രൂപ നല്‍കാനായിട്ടില്ല. അയല്‍സംസ്ഥാനങ്ങള്‍ക്ക് പണം ലഭിച്ചിട്ടും എന്തുകൊണ്ട് പണം ലഭിച്ചില്ലെന്ന് കെ.മുരളീധരന്‍ ചോദിച്ചു.
ഫണ്ട് നേടിയെടുക്കേണ്ട റസിഡന്റ് കമ്മിഷണര്‍ ഉള്‍പെടെയുളള ഉദ്യോഗസ്ഥര്‍ തമ്മിൽ വഴക്കും തര്‍ക്കവുമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനെ കുറ്റംപറഞ്ഞ് തടിതപ്പരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.