സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ഒമ്പത് കടകൾ കോഴിക്കോട് മിഠായിത്തെരുവിൽ അടച്ചുപൂട്ടി. നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാദുരന്തനിവാരണ വിഭാഗമാണ് പരിശോധന തുടരുന്നത്. അഗ്നിശമനസംവിധാനങ്ങൾ ഒരുക്കിയില്ലെന്ന് കണ്ടെത്തിയ 441 കടകളിലാണ് അന്തിമപരിശോധന നടക്കുന്നത്. സ്പെഷൽ തഹസിൽദാർ അനിതകുമാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എട്ടുസംഘമായി തിരിഞ്ഞാണ് പരിശോധന. വ്യാപാരികളുടെ ഭാഗത്തുനിന്ന് എതിർപ്പുകളുണ്ടാകുമെന്ന പ്രചാരണത്തെത്തുടർന്ന് പൊലീസ് സഹായത്തോടെയാണ് പരിശോധന.
Advertisement