തന്‍റെ ശാരീരികവൈകല്യങ്ങള്‍ക്ക് പിന്നാലെ അമ്മക്കും ഗുരുതരരോഗം ബാധിച്ചതോടെ കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ കുട്ടന്‍റേയും കുടുംബത്തിന്‍റേയും ജീവിതം വഴിമുട്ടി. ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ വീട്ടില്‍ നടക്കാനാകാത്ത കുട്ടനും അമ്മ ത്യേസ്യാമ്മക്കും ആശ്രയം സഹോദരി മാത്രമാണ്.
കുട്ടന് മുപ്പത്തിരണ്ട് വയസായെങ്കിലും ശരീരത്തിന് വളര്‍ച്ചയെത്തിയില്ല. നടക്കാന്‍ പോലും കഴിയാതെ കട്ടിലില്‍ ഒതുങ്ങിക്കൂടിയ കുട്ടനെ താങ്ങിനടത്തി പുറംലോകത്തിന്‍റെ കാഴ്ചകള്‍ കാണിച്ചത് അമ്മ ത്രേസ്യാമ്മയാണ്. വിധി എതിരായിട്ടും ജീവിതം മുന്നോട്ടുനയിക്കാനുള്ള ആഗ്രഹം മനസില്‍ മുളപൊട്ടിയപ്പോഴേക്കും അമ്മ മാരകരോഗത്തിന് ഇരയായി. ജീവിതത്തിന്‍റെ ദിവസങ്ങളെണ്ണി കഴിയുന്ന അമ്മയേയും വൈകല്യങ്ങള്‍ കീഴടക്കിയ സഹോദരനേയും പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ച് സഹോദരിയെത്തി. ജീവിതചെലവിനുപോലും ബുദ്ധിമുട്ടുമ്പോഴും കുട്ടന്‍റേയും ത്യേസ്യാമ്മയുടേയും ഭീതി ഏതുനിമിഷവും നിലംപതിക്കാവുന്ന മേല്‍ക്കൂരയാണ്.മകന് സംരക്ഷണമാകാന്‍ കഴിയാത്തതിന്‍റെ വിഷമത്തിലാണ് അമ്മ ത്യേസ്യാമ്മ.
അഭയമാകേണ്ട വീട് ഭയമായപ്പോള്‍ കുട്ടന്‍ വീട്ടിലെത്തുന്നവര്‍ക്കുമുന്നിലും ആ ആശങ്കപങ്കുവെക്കും. എഴുന്നേറ്റുനില്‍ക്കാന്‍ കഴിഞ്ഞാല്‍ ഒാടുമാറ്റാമെന്ന് കുട്ടന്‍ വെറുതെ ആഗ്രഹിക്കും. പേടിയില്ലാതെ കിടന്നുറങ്ങാന്‍ കഴിയുന്ന മേല്‍ക്കൂരയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആരെങ്കിലും ചെറിയസഹായവുമായെത്തുമെന്ന പ്രതീക്ഷ കുട്ടനും ത്യേസ്യാമ്മക്കും ഇപ്പോഴുമുണ്ട്.