ആന കാടിറങ്ങിയാൽ ഇനി എസ്.എം.എസ് വഴി അറിയാം. വനംവകുപ്പാണ് ഈ നൂതന പദ്ധതിക്ക് പിന്നിൽ. വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ വിള ഇൻഷുറൻസ് ആലോചിക്കുന്നുണ്ടെന്നും വനംമന്ത്രി പറഞ്ഞു. കോഴിക്കോട് ചേർന്ന വനം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം
വയനാട്ടിൽ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വന്യമൃഗശല്യം തടയാൻ ഒാരോ പ്രദേശങ്ങളിലും ജാഗ്രതാസമിതികൾക്ക് രൂപം നൽകും. മലയോരങ്ങളിൽ ദ്രുതകർമ സേനകളെ സജ്ജമാക്കും. വിളനാശം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് നൽകുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണ്. അക്രമകാരികളായ പന്നികളെ വെടിവെച്ചുകൊല്ലാമെന്ന മുൻസർക്കാരിന്റെ തീരുമാനം പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു
എം.എൽ.എമാരായ ഇ.കെ.വിജയൻ, ജോർജ് എം.തോമസ്, അഡിഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു