സംസ്ഥാനത്തുതന്നെ വലിപ്പത്തിൽ നാലാംസ്ഥാനത്താണ് പുതിയാപ്പ ഹാര്‍ബര്‍. എന്നാൽ അസൗകര്യങ്ങളിൽ ഒന്നാമത് നിൽക്കും ഈ മൽസ്യബന്ധന കേന്ദ്രം. നിത്യേനെയള്ള കാഴ്ചകളാണിത്. എങ്ങും കൂട്ടിയിട്ടിരിക്കുന്ന മൽസ്യ വിൽപ്പന ബോക്സുകൾ.മൽസ്യം വാങ്ങാനെത്തുന്നവർക്ക് വാഹനം പാർക്കുചെയ്യാനിടമില്ല. മൽസ്യബന്ധന ഉപകരണങ്ങൾ വഴിയിൽ തള്ളിയിരിക്കുന്നു
പതിനായിരത്തോളം വരുന്ന മൽസ്യതൊഴിലാളികൾക്കായി ഒരു ശുചിമുറിയാണുള്ളത്.വലനെയ്യുന്നത് കത്തുന്ന വെയിലത്ത്. പുതുതായി രണ്ടു ബോട്ടുജെട്ടികൾ, ലേലപ്പുര, ശുചിമുറി, പാർക്കിങ് സംവിധാനം, തുറമുഖത്തിനകത്തെ റോഡുകളുടെ നവീകരണം ഉൾപ്പടെ രണ്ടാം ഘട്ട വികസനത്തിനായി 2014 ൽ തയ്യാറാക്കിയ റിപ്പോർട്ട് കൂടുതൽ വ്യക്തതക്കായി സർക്കാർ തിരിച്ചയച്ചിരിക്കുകയാണ്.മാതൃകാപഠന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തുറമുഖത്തിന്റെ വികസനം സാധ്യമാകൂ.