അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ നാൽപതുവർഷമായി ദുരിതം അനുഭവിക്കുകയാണ് പാലക്കാട് വെള്ളിനേഴി കുണ്ടുള്ളിപറമ്പ് കോളനിയിലുളളവർ. നാളിതുവരെയായി പട്ടയം പോലും ലഭിച്ചിട്ടില്ല. പത്തുവീടുകളിലായി ഇരുപതുകുടുംബങ്ങളാണ് താമസിക്കുന്നത്.
പല വീടുകളും നിലംപതിക്കാവുന്ന നിലയിലാണ്, അടച്ചുറപ്പില്ല, തകർന്ന മേൽക്കൂര. പത്തുവീടുകൾക്ക് ഒരു ശുചിമുറി. ഇതാണ് വെളളിനേഴി പഞ്ചായത്തിലെ കുണ്ടുളളിപറമ്പ് കോളനിയിലെ അവസ്ഥ. രണ്ടു കുടുംബങ്ങൾക്ക് മാത്രമാണ് പട്ടയം ലഭിച്ചത്. പത്തുവീടുകളിലായി താമസിക്കുന്നത് ഇരുപതു കുടുംബങ്ങൾ.
കുടിവെളളത്തിനായി ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പണം നൽകി കാത്തിരിക്കുകയാണ് കോളനിയിലുളളവർ. ചില വീടുകൾക്ക് പഞ്ചായത്ത് നമ്പറിട്ടു നൽകാത്തതിനാൽ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. പഞ്ചായത്തും പിന്നാക്കക്ഷേമ വകുപ്പും ഇടപെടണമെന്നാണ് കോളനിയിലുളളവരുടെ ആവശ്യം.