വയനാട് തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് നാട്ടുകാരുടെ വ്യത്യസ്തസമരം. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുപേരുടെ സ്മരണാർത്ഥം ശവപ്പെട്ടിയേന്തിയാണ് മാനന്തവാടി ഡി.എഫ്.ഒ. ഓഫിസ് ഉപരോധിച്ചത്.
വന്യമൃഗശല്യം രൂക്ഷമായതോടെയാണ് ഇത്തരത്തിലൊരു സമരം നടത്താൻ ഇവരെ പ്രേരിപ്പിച്ചത്. മരിച്ചുപോയവരെ ഓർത്തെങ്കിലും വനംവകുപ്പ് കണ്ണുതുറക്കണമെന്ന് നാട്ടുകാർ ഒറ്റകെട്ടായി ആവശ്യപ്പെട്ടു. മാനന്തവാടി നഗരം ചുറ്റിയ പ്രകടനം ഡി.എഫ്.ഒ.ഓഫീസിനുമുൻപിലാണ് അവസാനിച്ചത്. ബാവലി, ഷാണമംഗലം, തോണിക്കടവ് പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധിതവണ വന്യമൃഗങ്ങൾ കാടിറങ്ങി. ലക്ഷങ്ങളുടെ കൃഷിനാശവും വരുത്തിവച്ചു.
റയിൽ ഫെൻസിംഗ് ഉൾപ്പടെയുള്ള പ്രതിരോധമാർഗങ്ങൾ വനാതിർത്തിയിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈമാസം ഇരുപത്തിയഞ്ചിന് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും യോഗം വിളിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ യോഗത്തിൽ പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യും.