അപൂർവ സാഹോദര്യം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുകയാണ് കാസർകോട് ചിറ്റാരിക്കാൽ പെരുമ്പട്ട ഗ്രാമം. ഗ്രാമത്തിലെ ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് കെട്ടിയാടുന്ന തെയ്യം തൊട്ടടുത്തുള്ള മുസ്്ലിം പള്ളിയിലെത്തി ബാങ്കും നിസ്്കാരവും മുടക്കില്ലെന്ന് ഉറപ്പുവാങ്ങിയാണ് മടങ്ങുന്നത്.
സമുദ്ര നിരപ്പിൽ ആയിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് ചിറ്റാരിക്കാൽ െപരുമ്പട്ട.ഇതിനും മേലെയാണ് ഇവിടത്തെ ജനങ്ങളുടെ മനസ്.അത് മനസിലാകണമെങ്കിൽ അൽപം ചരിത്രം കേൾക്കണം. വർഷങ്ങൾക്ക് മുമ്പ് പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ഇന്നു കാണുന്ന സ്ഥലത്തായിരുന്നില്ല. അരുതായ്മകൾ പലതും സംഭവിച്ചതോടെ പ്രശ്നം വച്ചു. സന്ധ്യപൂജക്ക് ഉയരുന്ന ശംഖൊലിക്കൊപ്പം ബാങ്ക് വിളിയും കേട്ടാലെ ഭഗവതി പ്രസാദിക്കുവെന്നായിരുന്നു വിധി.അങ്ങിനെയാണ് നൂറു മീറ്ററിനുള്ളിൽ ഈ പള്ളിയും അമ്പലവും വരുന്നത്.അന്ന് തുടങ്ങിയതാണ് മൈത്രിയുടെ കഥ. ക്ഷേത്രത്തോട് ചേർന്നുള്ള തേജസ്വിനി പുഴയിൽ കൂടി വെള്ളം ഒരുപാട് ഒഴികിപോയി. ഒപ്പം കാലവും. ടിപ്പുസുൽത്താന്റെ പടയോട്ടത്തോടെ ക്ഷേത്രത്തിന്റെ പ്രതാപം മങ്ങി പിന്നെ അടുത്തിടെയാണ് പുതുക്കി പണിതത്. പഴയ സ്നേഹം തിരികെ പിടിക്കാൻ. ഒരേ ഫ്ലക്സിൽ ഉറൂസിന്റെയും കളിയാട്ടത്തിന്റെയും പരസ്യം നിറച്ചായിരുന്നു തുടക്കം.
.അങ്ങിനെയാണ്.ദുഷ്ട നിഗ്രത്തിന് ശേഷം വിഷ്ണുമൂർത്തി പള്ളിയിലേക്ക് പുറപ്പെട്ടത്. മധുരം നൽകി മുസ്്ലിം സഹോദരൻമാരർ െതയ്യത്തെ ആചാരപർവം വരവേറ്റു. പിന്നെ തെയ്യം വരവിന്റ കാര്യം പറഞ്ഞു.