ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കാസർകോട് ടൗണ്‍ സബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. നഗരത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കനായി 2000 ലാണ് സബ് സ്റ്റേഷന്റെ നിർമാണം തുടങ്ങിയത്.
2000 ൽ മന്ത്രിയായിരുന്ന എസ് ശർമ്മയാണ് സബ് സ്റ്റേഷന് തറക്കല്ലിട്ടത്.കൂടെ പ്രഖ്യാപിച്ച സബ്സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയപ്പോഴും കാസര്‍ക്കോട്ട് നിർമാണം ഇഴഞ്ഞു നീങ്ങി.അനുയോജ്യമായ സ്ഥലം കിട്ടാത്തതാണ് നിർമാണം ഇത്രൈയും വൈകാന്‍ കാരണം.
4.57 കോടി രൂപയാണ് നിര്മാണ ചിലവ്. കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നതെന്ന് കേന്ദ്രം ഉൽഘാടനം ചെയ്ത മന്ത്രി എം.എം മണി പറഞ്ഞു.
കാസർകോട് നഗരസഭ,മധൂർ,മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെ മുപ്പതിനായിരത്തിലധികം വരുന്ന ഉപഭോക്താക്കൾക്ക് പുതിയ സബ് സ്റ്റേഷന്റെ പ്രയോജനം ലഭിക്കും