കരിപ്പൂർ വഴി ഹജ്്യാത്ര നടത്തുന്നതിന് തടസമായത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണന്ന് യു.ഡി.എഫ്. കേരളത്തിൽ നിന്ന് സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനാണ് യു.ഡി.എഫിന്‍റെ തീരുമാനം.
20 ഹജ് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്ന് മാത്രം വലിയ വിമാനങ്ങള്‍ സർവീസ് നടത്തിയാൽ മതിയെന്ന തീരുമാനം ഗൂഢാലോചനയാണ്. വിമാന കമ്പനികളെ ക്ഷണിക്കുന്ന ദർഘാസ് പരസ്യങ്ങളിൽ തന്നെ വലിയ ശ്രേണിയിൽപ്പെട്ട ബോയിങ് 747 വിമാനങ്ങളാണ് ആവശ്യപ്പെട്ടത്. കരിപ്പൂർ വഴി ഹജ്്യാത്ര വേണം എന്നാവർത്തിക്കുന്ന സംസ്ഥാന സർക്കാരും ഹജ് മന്ത്രിയും ദുരുദ്ദേശപരമായ ദർഘാസിന്റെ കാര്യം അറിയാതെ പോയത് ഗുരുതര വീഴ്ചയാണ്. ഹജ് വിഷയത്തിൽ ആദ്യം ഇടതുപക്ഷത്തിനൊപ്പം ചേർന്ന് സമരം നടത്താൻ തീരുമാനിച്ച യു.ഡി.എഫ് ഇപ്പോൾ പ്രതിഷേധം ഒറ്റക്ക് മുന്നോട്ട് പോകാനാണ് തീരുമാനം. സ്വന്തം നിലക്ക് കോടതിയെ സമീപിക്കുന്ന കാര്യവും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്.