അസൗകര്യങ്ങളുടെ നടുവിലാണ് കോഴിക്കോട് കൊടുവള്ളി കണ്ടാലമ്മൽ നാലു സെന്റ് കോളനിക്കാരുടെ ജീവിതം. നിലം പൊത്താറായ ഒറ്റ മുറി കുടിലുകളിൽ ജീവൻ പണയം വച്ചാണ് ഇവർ കഴിയുന്നത്.
16 വർഷം മുമ്പെത്തിയ നബീസയാണ് നാലുസെന്റ് കോളനിയിലെ ആദ്യ താമസക്കാരി.കാടുപിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കി കുടിൽ കെട്ടി.പിന്നാലെ മറ്റു കുടുംബങ്ങളുമെത്തി.വർഷങ്ങൾ കടന്നുപോയിട്ടും കോളനിക്കാരുടെ ജീവിതം പഴയതുപോലെതന്നെ. മിക്ക കുടിലുകളും ഒറ്റമുറി, തുണികൊണ്ടും ടാർപോളിൻ ഷീറ്റുകൊണ്ടും ഒാലകൊണ്ടും മറച്ചവ.മഴ പെയ്താൽ വെള്ളം ഈ കൊച്ചുകൂരനിറയും. വലിയ കരിങ്കലുകൾ നിറഞ്ഞ ഈ വഴി താണ്ടിവേണം കോളിനിയിലെത്താൻ.രോഗികളും ഗർഭിണികളും ഉൾപ്പടെയുള്ളവർക്ക് ആശ്രയം ഈ വഴിതന്നെ
കോളനിയിലെ ഒരു വീട്ടിൽ പോലും ശുചിമുറിയില്ല.ഉള്ളതാവട്ടെ ഇങ്ങനെ തുണികൊണ്ട് മറച്ചവ. കോളനിക്കു ചുറ്റും കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യം വേറെയും.പഞ്ചായത്ത് വീട് നിർമാണത്തിനായി നൽകിയ സ്ഥലത്തിന ്പട്ടയം കിട്ടിയാൽ അടച്ചുറപ്പുള്ള വീടുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോളനിയിലെ ഒാരോ കുടുംബങ്ങളും.