ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താന്‍ കോഴിക്കോട് ചെരുവാടിയിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കയ്യാങ്കളിയില്‍ അവസാനിച്ചു. കളിക്കാരുടെ തര്‍ക്കം ഗാലറിയിലേക്ക് വ്യാപിച്ചതോടെ കാണികള്‍ ഗ്രൗണ്ടിലിറങ്ങി കളിച്ചു.
സാംസ്കാരിക പ്രവര്‍ത്തകന്‍ റസാഖ് മാസ്റ്ററുടെ സ്മരണാര്‍ഥമാണ് ടൂര്‍ണമെന്റ്. എഫ്.സി ചാലിയാറും ചലഞ്ചേഴ്സ് ചെറുവാടിയും തമ്മിലാണ് പോരാട്ടം. മല്‍സരം മുറുകി. ചലഞ്ചേഴ്സ് ചെറുവാടി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോറ്റു. പിന്നെയാണ് ശരിക്കും കളി തുടങ്ങിയത്.
ഗോളിനെച്ചൊല്ലി കളിക്കാര്‍ തമ്മില്‍ തര്‍ക്കം. തര്‍ക്കം മൂത്തപ്പോള്‍ കാണികളും ഗ്രൗണ്ടിലെത്തി. അവരും ഗോളടിക്കുമെന്ന സ്ഥിതി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശതാരങ്ങള്‍ കാല്‍പ്പന്തുകളി കയ്യാങ്കളിയായതുകണ്ട് അമ്പരന്നു.