കാസർകോട് തൃക്കരിപ്പൂരിലെ കവ്വായി കായലിലെ അസ്വാഭാവിക പായൽ വളർച്ചക്ക് കാരണം അശാസ്ത്രീയ കൃഷിരീതികളെന്ന് പഠന റിപ്പോർട്ട്. കായലിനോട് ചേർന്ന ഭാഗങ്ങളിലെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന വളങ്ങൾ മഴവെള്ളത്തിലൂടെ ഒഴുകി കായലിലെത്തുന്നതാണ് പായലുകളുടെ വളർച്ചക്കിടയാക്കുന്നതെന്നാണ് പഠന റിപ്പോർട്ട്.
വേനൽ കാലങ്ങളിൽ നീരൊഴുക്ക് നിലക്കുന്നതോടെ പായലുകൾ ചീഞ്ഞ് കയൽ ദുർഗന്ധപൂർണമാകുന്നതിനെ കുറിച്ച് പഠിക്കാനെത്തിയ CWRDMലെ വിദഗ്ധരുടേതാണ് പുതിയ കണ്ടെത്തൽ.മഴക്കാലങ്ങളില്‍ പാഠങ്ങളിൽ നിന്നും വെളളത്തോടപ്പം എത്തുന്ന രാസ-ജൈവവളങ്ങളാണ് പായലുകൾക്ക് പോഷണമാകുന്നത്. ചെടികൾ വലിച്ചെടുക്കാതെ മണ്ണിൽ കിടക്കുന്ന വളമാണ് ഇങ്ങിനെ കായലിൽ എത്തുന്നത്. ഇത് തടയാതെ പായൽ ശല്യം പരിഹരിക്കാൻ കഴിയില്ലെന്നാണ് സി.ഡബ്യു.ആർഡി.എം പറയുന്നത്.
ദുർഗന്ധം ഒഴിവാക്കാനായി കായലിന് കുറുകെയുള്ള ബണ്ടുകള്‍ മുറിച്ച് ഒഴുക്ക് പുനസ്ഥാപിക്കണം.ഇതിനായി പത്ത് മീറ്റർ ഇടവിട്ട് മിനി ക്രോസ് ബാറുകൾ സ്ഥാപിക്കാനും സംഘം നിർദേശം. നൽകി.ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.