കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിൽസയ്ക്കായുള്ള സൂപ്പർ സ്പെഷ്യാലിറ്റി ധർമ്മാശുപത്രിയുടെ നിർമാണം മേയിൽ തുടങ്ങും. പെരിയ കാഞ്ഞിരടുക്കത്ത് സർക്കാർ വിട്ടുനൽകിയ സ്ഥലത്ത് സത്യ സായി ഓർഫനേജ് ട്രസ്റ്റാണ്200 കിടക്കളോട് കൂടിയ ആശുപത്രി നിർമ്മിക്കുന്നത്.
ഏപ്രിലിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി മേയിൽ നിർമാണം തുടങ്ങാനാണ് പദ്ധതി.നിർമാണം ഏറ്റെടുത്ത ടാറ്റാ കൺസൾട്ടസിലെ വിദഗ്ധർ ജീവനക്കാർ പെരിയ കാഞ്ഞിരടുക്കത്ത് ആശുപത്രിക്കായി അനുവദിച്ച സ്ഥലം സന്ദർശിച്ചു. ചീഫ് ആർക്കിടെക് സംഗീത അഗർവാൾ, ഡപ്യൂട്ടി ജനറൽ മാനേജർ എൻ. പതൻപാനി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. രൂപരേഖ തയ്യാറാക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമാണ് സംഘത്തിന്റെ സന്ദർശനം
സ്ത്രീകൾക്കും കുട്ടികൾക്കും പൂർണമായി സൗജന്യ ചികിത്സയാണ് ആശുപത്രിയിൽ ഉണ്ടാകുക. ഒരു വർഷത്തിനകം ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കും.'കാർഡിയോളജി ഓർത്തോ പീഡിക്, നെഫ്രോളജി, ഒഫ്താൽമോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളാണ് ആശുപത്രിയിൽ ഉണ്ടാകുക. കൂടാതെ നൂറ് ഡയാലിസിസ് യൂണിറ്റും സായി ട്രസ്റ്റിന്റെ നവജീവനം പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. സിടി, എം.ആർ.ഐ. സ്കാൻ ഉൾപ്പടെയുള്ള അത്യാധുനിക സൗകര്യമുള്ള ലാബോറട്ടറിയും ആശുപത്രിയുടെ ഭാഗമാണ്. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ മൂന്നാമത്തെ കാഷ് കൗണ്ടറില്ലാത്ത ആശുപത്രിയായി മാറുമിത്.