വിവിധ സർക്കാര്‍ ഓഫീസുകളിലെ ഫയലുകൾ തീർപ്പാക്കുന്നതിന് വേണ്ടി നടത്തുന്ന കലക്ടർമാരുടെ ജനസമ്പർക്കത്തിന് വൻ സ്വീകാര്യത. കാഞ്ഞങ്ങാട് നടക്കുന്ന കാസർകോട് ജില്ലാ കലക്ടറുടെ പരിപാടിക്ക് എത്തിയത് മുവായിരത്തിലേറെ ആളുകൾ. പതിനൊന്ന് ലക്ഷം രൂപയുടെ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു
വിവിധ സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടികിടക്കുന്നത് തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ല തലത്തിൽ ജനസമ്പർക്ക പരിപാടിക്ക് സർക്കാർ രൂപം നൽകിയത്. ജില്ല കലക്ടർമാരുടെ നേതൃത്വത്തിലാണ് പരിപാടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം അനുവദിച്ചവർക്ക് െചക്ക് കൈമാറിയാണ് കാസർകോട് ജില്ലയലെ ജനസമ്പർക്കത്തിന് തുടക്കമായത്. കാഞ്ഞങ്ങാട് , വെള്ളരിക്കുണ്ട് താലൂക്കുകളിൽ നിന്നായി പതിനൊന്നേ മുക്കാൽ ലക്ഷം രൂപയാണ് സഹായധനം നൽകിയത്. തുടർന്ന് പതിനൊന്ന് കുടുംബങ്ങൾക്ക് പട്ടയവും വിതരണം ചെയ്തു. പഞ്ചയത്ത് തലത്തിൽ ഒരുക്കിയിട്ടുള്ള കൗണ്ടറുകളിൽ തീർപ്പാകാത്ത പരാതികളും അപ്പീലുകളും ജില്ല ഭരണാധികരിയെ നേരിട്ട് ബോധിപ്പിക്കാൻ കഴിയുന്നുവെന്നതാണ് പരിപാടിയുടെ മേൻമ. കാഞ്ഞങ്ങാട് നടക്കുന്ന ജനസമ്പർക്കത്തിന് രണ്ടായിരത്തി അറൂന്നൂറിലധികം പരാതികളാണ് ജില്ല കലക്ടർക്ക് മുമ്പാകെ ലഭിച്ചത്.
എൻഡോസൾഫാൻ പുനരധിവാസം ,സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകളൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതലും. പരാതികൾ. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികൾ ത തീർപ്പാക്കൽ കുടിശിക നിവാരണ യജ്ഞം നടത്താൻ ബാങ്കുകൾക്ക് കലക്ടർ നിർദേശം നൽകി. പലിശയും പിഴപലിശയും ഒഴിവാക്കി തുക മാത്രം അടച്ച് വായ്പകൾ തീർക്കാൻ ഈ മാസം അവസാനം നടക്്കുന്ന യജ്ഞത്തിൽ സൗകര്യമുണ്ടാകും. കാസർകോട് ,മഞ്ചേശ്വരം താലൂക്കുകളിലെ പരാതികളിൽ തീർപ്പാക്കുന്നതിനായി അടുത്ത തിങ്കളാഴ്ച്ച കസർകോടും കലക്ടറടെ ജനസമ്പർക്ക പരിപാടി നടക്കും.