പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് നാലാം ക്ലാസുകാരിയുടെ മരണത്തിൽ ദുരൂഹത. ശെൽവപുരം ഷാജിയുടെ മകൾ ശരണ്യയയെ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒന്നര മാസം മുൻപാണ് ശരണ്യയുടെ സഹോദരിയും സമാനരീതിയിൽ മരിച്ചത്. പൊലീസ് അന്വേഷണം ശക്തമാക്കി.
അസ്വാഭാവിക മരണം എന്ന നിലയിലാണ് പൊലീസ് അന്വേഷണമെങ്കിലും ദുരൂഹത ശേഷിപ്പിക്കുന്നതാണ് ശരണ്യയുടെ മരണം. ഒാടിട്ട ചെറിയ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ശരണ്യയ്ക്ക് ഒൻപതു വയസ് പ്രായം. അട്ടപ്പളളം ഗവൺമെന്റ് എൽപി സ്കൂളിലെ നാലാംക്ളാസുകാരി. ശരണ്യയുടെ സഹോദരി തൃപ്തികയെ 52 ദിവസം മുൻപാണ് ഇതേ രീതിയിൽ മരിച്ച നിലയിൽ ഇതേ സ്ഥലത്ത് കാണപ്പെട്ടത്. രണ്ടു മരണത്തിനു പിന്നിലും ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയഅന്വേഷണവും കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തിൽ. അന്വേഷണം തുടങ്ങിയെന്ന് ഉന്നത െപാലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ച ശരണ്യയുടെ അച്ഛൻ ഷാജിയും അമ്മ ഭാഗ്യവും കൂലിപ്പണിക്കാരാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കാണപ്പെട്ടത്.