കോഴിക്കോട് വെള്ളയിൽ മല്‍സ്യബന്ധന തുറമുഖത്തിന്‍റെ നിർമാണം പാതിവഴിയിൽ. പുലിമുട്ട് നിർമാണത്തിലുണ്ടായ അപാകത പരിഹരിക്കുന്നതിലുള്ള കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം
വെള്ളയിൽ മൽസ്യബന്ധന തുറമുഖത്തിന്റെ നിർമാണത്തിനായി 39 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.എന്നാൽ പുലിമുട്ട് നിർമാണത്തിലുണ്ടായ അപാകതകാരണം വീണ്ടും രൂപരേഖ ഉണ്്ടാക്കി സർക്കാറിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.പുലിമുട്ടിന്റെ നീളം കൂട്ടാനും വാർഫിനു മുന്നിൽ അടിഞ്ഞുകൂടിയ മണ്ണ്നീക്കുന്നതിനായും 40 കോടി രൂപയാണ് വേണ്ട്ത്.പുതിയ രൂപരേഖ പ്രകാരം പുലിമുട്ടിന്റെ നീളം 490 മീറ്റർ നീട്ടണം.പൂണെ ആസ്ഥാനമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേ·ഷനായിരുന്നു രൂപരേഖ തയ്യാറാക്കിയിരുന്നത്.
പുലിമുട്ട് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി മൽസ്യത്തൊഴിലാളികൾ നേരത്തെ രംഗത്തെത്തിയിരുന്നു.നിർമാണത്തിലെ അപാകതകാരണം നിരവധി ബോട്ടുകൾക്ക് മുൻവർഷം കേടുപാടുകൾ സംഭവിച്ചിരുന്നു. തുറമുഖത്തിന്റെ ഭാഗമായ വാർഫിന്റെയും ലേലപുരയുടേയും നിർമാണം പൂർത്തിയായി. 2010 ൽ അനുമതി ലഭിച്ച തുറമുഖ നിർമാണപ്രവർത്തികൾ ആരംഭിച്ചത് 2013 ൽ ആയിരുന്നു.