കോഴിക്കോട്ടെ നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിന്റെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുകയാണ് അറുന്നൂറോളം കുടുംബങ്ങൾ. സർവേക്കല്ല് പതിച്ച് പോയതെല്ലാതെ ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട ഒരുറപ്പും ഇവർക്ക് ലഭിച്ചിട്ടില്ല.
16 വർഷം മുമ്പാണ് സരോജനിയമ്മയുടെ വീടുൾപ്പെടുന്ന പറമ്പിലൂടെ സർവേകല്ല് പതിച്ചത്. അന്നുമുതൽ വീട് പുതുക്കി പണിയാൻ കഴിഞ്ഞിട്ടില്ല. ഇതുപോലെ 600 ഒാളം കുടുംബങ്ങളാണ് നിർമാണം നടക്കുമോ ഇല്ലയോ എന്നുറപ്പില്ലാത്ത ബൈപ്പാസിന്റെ പേരിൽ ദുരിതമനുഭവിക്കുന്നത്. മിക്ക വിടുകളും താർപോളിൻ ഷീറ്റ് കൊണ്ട് മറച്ചവയാണ്. തറയിട്ട് പാതിവഴിയിൽ ഉപേക്ഷിച്ചവ. സർവ്വേക്കല്ല് പതിച്ചതോടെ വായ്പ കിട്ടാത്ത അവസ്ഥ
പലരും വീടുതന്നെയുപേക്ഷിച്ച് പോയി. കൃത്യമായ നഷ്ടപരിഹാരവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തെ ഒഴിവാക്കി ചെങ്ങോട്ടുകാവ് -നന്തിവരെയുള്ള ഭാഗത്ത്11.9 കിലോമീറ്ററിൽ ബൈപാസ് നിർമിച്ച് ദേശീയപാതയോട് ചേർക്കുന്നതാണ് പദ്ധതി.