കെട്ടിടനികുതി കുത്തനെ വർദ്ധിപ്പിച്ച കോഴിക്കോട് കോർപറേഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വ്യാപാരികളും, സാധാരണക്കാരും കോർപറേഷന്റെ നടപടിക്കെതിരെ രംഗത്തെത്തി.
19 വർഷമുമ്പായിരുന്നു കെട്ടിടനികുതി നിരക്കുകൾ അവസാനമായി പുതുക്കി നിശ്ചയിച്ചത്. കോർപറേഷൻ പരിധിയിൽ നിരക്ക് വർദ്ധിപ്പിക്കാൻ നാല് വർഷം മുമ്പ് സർക്കാർ അനമതി നൽകിയിരുന്നു. എന്നാൽ കൗൺസിലിന്റെ അംഗീകരം ലഭിക്കാതെ നടപടി നീണ്ടു. സാധാരണക്കാർക്ക് ബുദ്ധിമുട്ടാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ വരുമാനം കൂട്ടാൻ നികുതി വർദ്ധനയല്ലാതെ മറ്റ് മാർഗമില്ല എന്നതാണ് കോർപറേഷന്റെ അവസ്ഥ.
നികുതിവർദ്ധന വിലക്കയറ്റത്തിന് വരെ കാരണമാകും എന്നാണ് വ്യാപാരിളുടെ അഭിപ്രായം. 25 ശതമാനത്തിൽ അധികം വർദ്ധന അംഗികരിക്കില്ലെന്നണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നിലപാട്. വീടിന്റെ വലിപ്പം മാത്രം മാനദണ്ഡമാക്കതെ ആളുകളുടെ വരുമാനപരിധി കൂടി നോക്കി നികുതി നിശ്ചയിക്കണം എന്ന അഭിപ്രായമാണ് സാധാരണക്കാർ പങ്കുവച്ചത്.
2013ൽ സംസഥാന സർക്കാർ അംഗീകരിച്ച നിരക്കുകളിൽ നിന്ന് പത്ത് മുതൽ നാൽപ്പത് ശതമാനം വരെ താഴ്ത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന ആശ്വാസവചനമാണ് മേയർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർ പറയുന്നത്.