വയലാർ അവാർഡ് നേടിയ യു.കെ.കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം കോഴിക്കോട് നടന്നു. പുസ്തകത്തിന്റെ എട്ടാംപതിപ്പിന്റെ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടത്തി
നോവലിലെ പ്രധാനകഥാപാത്രമായ കെ.കേളപ്പന്റെ കുടുംബാംഗങ്ങൾ ചേർന്നാണ് പുസ്തകത്തിന്റെ ഡീലക്സ് പതിപ്പ് പുറത്തിറക്കിയത്. നോവലിനെക്കുറിച്ചുള്ള പഠനഗ്രന്ഥവും പ്രകാശനം ചെയ്തു. തുടർന്നായിരുന്നു ഒന്നരമണിക്കൂറോളം നീണ്ട ദൃശ്യാവിഷ്കാരം
രാമറിന്റെ കുട്ടിക്കാലംമുതലുള്ള തക്ഷൻകുന്നിന്റെ സാമൂഹ്യരാഷ്ട്രീയ വഴികളിലൂടെയാണ് നാടകം പുരോഗമിച്ചത്. തിന്മകൾക്കതിരെ പോരാടാൻ രാമറിനെ പ്രചോദിപ്പിച്ച കുഞ്ഞിക്കേളുവും കെ.കേളപ്പനും താങ്ങും തണലുമായിരുന്ന ഭാര്യ കല്യാണിയും അരങ്ങിൽ പുനർജനിച്ചു
രാമറിന്റെ ജീവിതയാത്രയിൽ എല്ലാത്തിനും മൂകസാക്ഷിയായി തക്ഷൻകുന്നിന്റെ നെറുകയിൽ ചെമ്പകമരം നിലകൊണ്ടു. കാലത്തിന്റെ കുളമ്പടി ശബ്ദം കാതോർത്ത്, അന്നും ഇന്നും എന്നും.യുകെയുടെ ഈ വരികളിലാണ് ദൃശ്യാവിഷ്കരത്തിനും തിരശീലവീണത്