മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതി നിറുത്തിവച്ച് മൂന്ന് മാസമായിട്ടും നടപടിയെടുക്കാതെ സർക്കാർ. വില പുതുക്കി നിശ്ചയിക്കാത്തതിനാൽ മിൽമയും കേരള ഫീഡ്‌സും കാലിത്തീറ്റ നൽകാൻ തയ്യാറാകത്തതാണ് പ്രതിസന്ധിക്ക് കാരണം.
ക്ഷീര കർഷകർക്ക് പാതിവിലയ്ക്ക് കാലിത്തീറ്റ നൽകുന്ന പദ്ധതിയാണ് സർക്കാർ അനാസ്ഥയിൽ മുടങ്ങിക്കിടക്കുന്നത്. വർഷങ്ങളായി നടന്നുവന്നിരുന്ന പദ്ധതിക്ക് മിൽമയും കേരള ഫീഡ്‌സുമാണ് കാലിത്തീറ്റ നൽകുന്നത്. എന്നാൽ 2011ൽ നിശ്ചയിച്ച വില പുതുക്കണമെന്നാവശ്യപ്പെട്ട് മൂന്ന് മാസം മുൻപ് കാലിത്തീറ്റ നൽകുന്നത് നിറുത്തി. ഇതോടെ പതിനായിരത്തിലധികം വരുന്ന കർഷകരാണ് പ്രയാസത്തിലായിരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് സർക്കാർ നീക്കവുമില്ല.
നാല് മാസത്തിനും ആറ് മാസത്തിനുമിടയിൽ പ്രായമുള്ള കന്നുകുട്ടികളൊയാണ് തിരഞ്ഞെടുക്കുന്നത്. മൂപ്പത്തിയാറ് മാസംവരെ ശരീര ഭാരത്തിനനുസരിച്ച് കാലിത്തീറ്റ നൽകും. മൃഗസംരക്ഷണ കേന്ദ്രങ്ങൾ വഴിയായിരുന്നു വിതരണം.