കോടികൾ വിലയുള്ള ഒരേക്കർ ഭൂമി സർക്കാർ സ്കൂളിന് കൈമാറി ദമ്പതികളുടെ മാതൃക. വടകര സ്വദേശി ഉമ്മറും ഭാര്യ സഫിയയുമാണ് കോഴിക്കോട് കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് ഭൂമി വിട്ടുനൽകിയത്. നിറഞ്ഞ സദസിനെ സാക്ഷിയാക്കി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.
ഓരോ വർഷവും പഠനനിലവാരത്തിൽ മുൻനിരയിൽ. സാധാരണക്കാരായ നിരവധി വിദ്യാർഥികളുടെ ആശ്രയം. സർക്കാർ സ്കൂളിന്റെ പരാധീനതകളില്ലാത്ത വിദ്യാലയം. ഇതൊക്കെയുണ്ടെങ്കിലും വർഷങ്ങളായി സ്കൂളിന്റെ പ്രവർത്തനം വാടകക്കെട്ടിടത്തിലായിരുന്നു. ഇതിന് പരിഹാരമായാണ് സ്കൂളിനോട് ചേർന്നുള്ള ഒരേക്കർ ഭൂമി ദമ്പതിമാർ സൗജന്യമായി നൽകിയത്. കോക്കല്ലൂർ സ്കൂളിലെ കുട്ടികൾക്ക് ഇനി മികച്ച ശുചിമുറിയുണ്ടാകും. നല്ല മൈതാനവും ലാബും ഒരുക്കാനാകും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുരുഷൻ കടലുണ്ടി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങി നിരവധിപേർ പങ്കെടുത്തു. വർഷങ്ങളായുള്ള ആവശ്യം നടപ്പിലാകുന്നത് കാണാൻ രക്ഷിതാക്കളും നാട്ടുകാരുമുൾപ്പെടെ വലിയൊരു നിരയുണ്ടായിരുന്നു. വികസനത്തിന്റെ പ്രധാന തടസവും ഇതായിരുന്നു. എട്ട് കോടിയിലധികം രൂപ വിലവരുന്ന ഭൂമി വിട്ടുനൽകാനുള്ള തീരുമാനം സ്കൂളിന്റെ വികസനത്തിന് മുതൽക്കൂട്ടാകും. സർക്കാർ സ്കൂളിന് ലഭിച്ച ഭൂമി .