അട്ടപ്പാടിയിലേക്കുളള ചുരം റോഡിന് ബദൽ റോഡ് വേണമെന്നാവശ്യം ശക്തമാവുന്നു. ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായാൽ അട്ടപ്പാടി ഒറ്റപ്പെടുന്നത് ഒഴിവാക്കാനാണിത്. വനഭൂമിയിലൂടെയുളള റോഡ് നവീകരിച്ചാൽ പ്രതിസന്ധി മറികടക്കാനാകുമെന്ന നാട്ടുകാരുടെ നിര്‍ദേശം വനംവകുപ്പ് അംഗീകരിച്ചിട്ടില്ല
പ്ളാന്റേഷൻ കോർപ്പറേഷന് കശുമാവ് കൃഷിക്ക് നൽകിയിട്ടുളള വനഭൂമിയിലൂടെയുളള റോഡ് ഉപയോഗപ്പെടുത്തിയാൽ മതി അട്ടപ്പാടിയിലേക്കുളള ബദൽ റോഡ് യാഥാർഥ്യമാകും. മണ്ണാർക്കാട് തെങ്കരയിൽ നിന്ന് മെഴുകുംപാറ വഴി കീരിപ്പാറ ചെക്പോസ്റ്റ് കടന്നാൽ അട്ടപ്പാടി മുക്കാലിയിലെത്തും. നിലവിലുളള റോഡ് ചില സ്ഥലങ്ങളിൽ കല്ലുപാകിയതാണ്. വനംഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പൊതുജനങ്ങൾക്കും പ്രയോജനപ്പടുത്താൻ അനുവാദം വേണം. നിലവിൽ ചുരംറോഡിൽ മണ്ണിടിച്ചിലോ , മരംവീണാലോ അട്ടപ്പാടിയിലേക്ക് പോകാൻ വഴികളില്ല. ഇൗ സാഹചര്യത്തിലാണ് ബദൽ റോഡിന്റെ ആവശ്യകത.
വനംവകുപ്പിന്റെ എതിർപ്പ് മറികടക്കാൻ ജനപ്രതിനിധികൾ ഇടപെടണം. ജനകീയ ആവശ്യവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.