കാർഷികവിളകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ ക്ഷീരമേഖലയെ മാത്രം ആശ്രയിക്കുകയാണ് വയനാട് പുൽപ്പള്ളിയിലെ ഭൂരിഭാഗം കർഷകരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ആപ്കോസ് ക്ഷീരസഹകരണസംഘം ഇത്തവണയും ഇവിടുത്തേതാണ്.
കുരുമുളകു കൃഷിയായിരുന്നു ഈ മേഖലയെ വളർത്തിയത്, പിന്നെ തളർത്തിയതും. വരൾച്ച ദുരിതം വിതച്ച കാലത്ത് കർഷകരുടെ തിരഞ്ഞെടുപ്പായിരുന്നു ക്ഷീരമേഖല. ടൺ കണക്കിന് കറുത്തപൊന്ന് കയറ്റിയയച്ച പ്രദേശത്ത് ധവളവിപ്ലവം വന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ അളക്കുന്ന ആപ്കോസ് സംഘമായി പുൽപ്പള്ളിയിലേത്.
കഴിഞ്ഞ സാമ്പത്തികവർഷം കർഷകർക്ക് ലഭിച്ചത് 17.5 കോടി രൂപ. എന്നാൽ പശുപരിപാലനചിലവ് പരിഗണിക്കുമ്പോൾ ഇതൊന്നും മതിയാകില്ല കർഷകന്. മിൽമ വിപണിവിലയുടെ ഗുണം യഥാർത്ഥത്തിൽ കർഷകർക്ക് ലഭിക്കണം. കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കണം. എങ്കിൽമാത്രമേ പിടിച്ചു നിലക്കാനാകൂ എന്ന് കർഷകർ പറയുന്നു.