വിദ്യാർഥി സമരത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ച കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി പ്രതിഷേധം. പി.എച്ച്.ഡി വിദ്യാർഥികളാണ് ക്ലാസുകൾ നയിച്ചത്. അതേ സമയം സമരം അനാവശ്യമാണെന്ന നിലപാടാണ് സർവകലാശാല അധികൃതരുടേത്.
പെരിയയിലെ മുഖ്യ ക്യാംപസിന്റ മരത്തണലിലാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നത്. പ്രശ്നത്തിന് പരിഹാരമാകും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. സമരത്തിലൂടെയല്ലാതെ സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർഥിികൾ തയ്യാറാകണമെന്ന നിലപാടിലാണ് അധികൃതർ. മുഖ്യ ക്യാംപസിനൊപ്പം ജില്ലയിലെ മറ്റ് പഠന കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ഹോസ്റ്റലിൽ താമസ സൗകര്യം ലഭിക്കത്തതിനെത്തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി
ക്ലാസ് മുറികളിലും ലൈബ്രറിയിലുമാണ് രണ്ട് ദിവസമായി പെൺകുട്ടികൾ താമസിക്കുന്നത്. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ ഉറപ്പ് നൽകിയിട്ടും സമരം തുടരുന്ന സാഹചര്യത്തിലാണ് സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. രണ്ട് വനിത ഹോസ്റ്റൽ ഉൾപ്പെടെ മൂന്ന് ഹോസ്റ്റലുകളാണ് നിലവിൽ സർവകലാശാലക്കുള്ളത്.