മഴക്കാലത്ത് മഴയില്ലാതെ അട്ടപ്പാടിയുടെ കിഴക്കൻമേഖല. ജലസ്രോതസുകളിലേക്ക് വെളളമിറങ്ങാത്തതിനാൽ മിക്കയിടത്തും കുടിവെളള പദ്ധതികളുടെ പ്രവർത്തനം ഭാഗീകമായി തടസപ്പെടുന്നു. ടാങ്കർ ലോറികളിലെത്തിക്കുന്ന വെളളമാണ് ആദിവാസി ഉൗരുകൾക്ക് ആശ്രയം.
മഴയില്ലാത്തതിനാൽ കുടിവെളള പദ്ധതികൾ മിക്കതും പ്രവർത്തനരഹിതമായതിന്റെ കാഴ്ചയാണ് അട്ടപ്പാടിയിലെ ആദിവാസി മേഖലയിലുളളത്. പുതൂർ പഞ്ചായത്തിലെ പത്താംവാർഡിൽ ഉൾപ്പെടുന്ന എലച്ചിവഴി ആദിവാസി ഉൗരിൽ എല്ലാ വീട്ടുമുറ്റത്തും പൈപ്പുകൾ കാണാമെങ്കിലും ഒരു തുളളി വെളളം പോലും ഇന്നേവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിലധികമായി കാഴ്ച വസ്തുപോലെയാണ് ൈപപ്പുകളെന്ന് ആദിവാസികൾ പറയുന്നു. പൈപ്പുകളിൽ ചിലതിനു ടാപ്പുകൾ പോലുമില്ല. കുഴൽകിണർ കുഴിച്ച് വെളളം പമ്പു െചയ്യാനുളള ശ്രമം പരാജയപ്പെട്ടതാണ് രണ്ടു ലക്ഷം ചെലവഴിച്ച പദ്ധതി ഇല്ലാതാകാൻ കാരണം.
മേഖലയിൽ മഴ ഇല്ലാത്തതും കുടിവെളളക്ഷാമത്തിന് പ്രധാന കാരണമാണ്. ജലക്ഷാമം ആദിവാസി ഉൗരുകളിലെ ഭവനനിർമാണപ്രവർത്തനങ്ങളെയും ബാധിച്ചു. ഉപജീവനത്തിനായുളള വളർത്തുമൃഗങ്ങളെയും വിറ്റഴിക്കേണ്ടുന്ന അവസ്ഥയാണുളളത്.