നാടൻ പശുക്കളുടെ സംരക്ഷത്തിനായി മാത്രമൊരു ഗോശാല. കാസർകോട് അമ്പലത്തറയിലെ കപില ഗോശാലയിലാണ് ഇന്ത്യയിലെ നാടൻ പശുക്കളുടെ അപൂർവ ശേഖരമുള്ളത്.ഗോശാലയിൽ നിന്നും പാൽ പുറത്തേക്ക് വിൽക്കുന്നുമില്ലെന്ന പ്രത്യേകതയും ഉണ്ട്.
കപില ഫാമിൽ വലിയ വിപ്ലവം നടക്കുകയാണ്.ഇല്ലാതായികൊണ്ടിരിക്കുന്ന നാടൻ പശുക്കളെ സംരക്ഷിക്കുകയെന്ന വിപ്ലവം. ഇത് കാസർകോട് കുള്ളൻ.ഒരുപക്ഷേ വലുപ്പത്തിൽ ലോകത്തിലെ ഏറ്റവും കുള്ളൻ പശു.ഈ സുന്ദരി കുട്ടമ്പുഴക്കാരിയാണ്.കായിക ശക്തിയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ സ്വന്തം ഇനം.
അഞ്ചടി ഉയരമുള്ള ഇവർ ഗുജ്റാത്തിൽ നിന്നാണ്, മൂത്രത്തിൽ സ്വർണാംശമുണ്ടെന്ന കണ്ടെത്തലിലൂടെ ശ്രദ്ധനേടിയ ഗീർ ഇനം. ഇരുപത്തിനാല് ഇനത്തിൽ പെട്ട നാടൻ പശുക്കളാണ് കപിലയെന്ന ഫാമിൽ വളർത്തുന്നത്.
കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റിയാണ് കപിലയുടെ ഉടമകൾ. വളർത്താൻ താൽപര്യമുള്ള കർഷകർക്ക് സൗജന്യമായി പശുക്കളെ നൽകുന്നുമുണ്ട് സൊസൈറ്റി. കുള്ളന്റെയും കുട്ടമ്പുഴ പശുവിന്റെയു ജനതിക ഘടനയെ കുറിച്ചുള്ള ഗവേഷണത്തിനും സൊസൈറ്റി നേതൃത്വം നൽകുന്നുണ്ട്