മഴ കനത്തതോടെ വെള്ളക്കെട്ടിന്റെ നടുവിൽ ദുരിതജീവിതം നയിക്കുകയാണ് കോഴിക്കോട് കൊളത്തറ റഹ്മാൻ നഗറിലെ പത്തിലധികം കുടുംബങ്ങൾ. പാതിവഴിയിൽ നിലച്ച ഒാട നിർമാണമാണ് ഇവർക്ക് ഇരുട്ടടിയായത്.
കഴിഞ്ഞ പത്തുവർഷമായി ഇവർക്ക് മഴക്കാലം കൊണ്ടുവരുന്നത് ദുരിതമാണ്. പ്രദേശമാകെ വെള്ളം നിറയും. പക്ഷെ ഇത്തവണ ഇവരുടെ ദുരതം ഇരട്ടിയായി. ഒാട നിർമാണം മുടങ്ങിയതോടെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അത്ര വെള്ളം
ഗർഭിണികളെയും രോഗികളേയും ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൊതുകുശല്യവും രൂക്ഷമാണ്.പനി പടരുന്ന സാഹചര്യവും നിലനിൽക്കുന്നു.പല തവണ പരാതി പറഞ്ഞിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാരും ഇങ്ങോട്ട് എത്തിയിട്ടുമില്ല.