ആരോഗ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ പനിബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഈ വര്‍ഷം നൂറ്റിതൊണ്ണൂറുപേര്‍ക്ക് ഡെങ്കിപ്പനിയും മുപ്പത്തിമൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി പടര്‍ന്നുപിടിക്കുമ്പോഴും ആറളം പുനരധിവാസ ഭൂമിയില്‍ ഉള്‍പ്പെടെയുള്ള പ്രാഥമീകആരോഗ്യകേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ദുരിതമാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ജില്ലാ , ജനറല്‍ , താലൂക്ക് പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിലെ പ്രധാനപ്രശ്നം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതോടെ ആശുപത്രിയിലേക്ക് കൂട്ടമായെത്തുന്ന രോഗികള്‍ക്ക് മികച്ച ചികില്‍സ നല്‍കാന്‍ ആശുപത്രികള്‍ക്കും കഴിയുന്നില്ല. ശനിയാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരുടെ എണ്ണം ഒരു ലക്ഷത്തി അയ്യായിരമാണ്. സ്വകാര്യആശുപത്രികളിലെ കണക്കുകൂടി പരിശോധിച്ചാല്‍ ഇത് ഇരട്ടിയാകും. ഒാരോദിവസവും അറുന്നൂറിന് മുകളില്‍ രോഗികള്‍ പനിബാധിച്ച് മാത്രം ചികില്‍സതേടിയെത്തുന്നുണ്ട്. ഡെങ്കിപ്പനി 190 പേര്‍ക്ക് സ്ഥിരീകരിക്കുമ്പോള്‍ ആയിരത്തിലധികം പേരുടെ സാംപിളുകള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്.
ആശുപത്രികളില്‍ ഡെങ്കികോര്‍ണറുകള്‍ ആരംഭിച്ചാണ് പ്രവര്‍ത്തനം. ഞായറാഴ്ച ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം മാത്രം ജില്ലയില്‍ മലേറിയ ബാധിച്ചവരുടെ എണ്ണം 33 ആയി. ജില്ലയില്‍ ഈവര്‍ഷം ഡെങ്കിപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചു. എച്ച് വണ്‍ എന്‍ വണ്‍ രോഗബാധിതരായ രണ്ടുപേരും ചികില്‍സക്കിടെ മരിച്ചതായി ആരോഗ്യവകുപ്പും സ്ഥിരീകരിക്കുന്നു. ഒരു ഡിഫ്തീരിയ കേസും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മഴക്കാലമെത്തിയതോടെ ജില്ലയിൽ പനിക്കൊപ്പം പകർച്ചവ്യാധികളും പടരുന്നുണ്ട്. ഇതോടെ ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വാർഡ് തലത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.