വ്യവസായ ട്രൈബ്യൂണൽ വിധി പ്രകാരം കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തുറക്കാന്‍ കടമ്പകളേറെ. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കേന്ദ്രാനുമതി വേണം. നഷ്ടക്കണക്ക് പറയുന്ന മാേനജ്മെന്റിന് കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പര്യവുമില്ല.
അടച്ചുപൂട്ടിയ ഫാക്ടറി തുറക്കാനും തൊഴിലാളികളുടെ ആനുകൂല്യം മുൻകാല പ്രാബല്യത്തോെട നൽകാനുമാണ് കോടതി വിധി.ഫാക്ടറി ഏറ്റെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ വിധി നടപ്പാക്കട്ടെയെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.പക്ഷെ ഏറ്റെടുക്കല്‍ നടപടി ഇത് വരെ പൂര്‍ത്തിയായിട്ടില്ല.2010ല്‍ ഇടത് സര്‍ക്കാര്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ഒാര്‍ഡിനന്‍സ് തയ്യാറാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല പിന്നീട് 2012 ജൂണില്‍ നിയമസഭ ഐക്യകണ്ഠ്യേന ബില്ല് പാസാക്കി വീണ്ടും കേന്ദ്ര അംഗീകാരത്തിനയച്ചിരിക്കുകയാണ്.ഇത് വരെ കേന്ദ്രടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കില്ലെങ്കിലും നഷ്ടക്കണക്ക് നിരത്തുന്ന മാനേജ്മെന്റിന് ഫാക്ടറി തുറക്കാന്‍ താല്‍പര്യമില്ല
2009 ൽ നഷ്ടക്കച്ചവടം പറഞ്ഞാണ് മാനേജ്മെന്റ് നെയ്ത്താഫാക്ടറി അടച്ചത്.എ.ഐ.ടി.യു.സിയും ബി.എം.എസും ഫാക്ടറി തുറക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്നു.ഇനി കോടതി വിധി നടപ്പാക്കണമെങ്കില്‍ ഏറ്റെടുക്കല്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണം.അല്ലെങ്കില്‍ നഷ്ടം നികത്തി ഫാക്ടറി തുറക്കാന്‍ മാനേജ്മെന്റ് തയ്യാറാകണം.