ഇല്ലായ്മയിൽ നിന്നും പഠനവഴിയിൽ ഒന്നാമതെത്തി രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ പാലക്കാട്ടുകാരനെ പരിചയപ്പെടാം. ഏഴിമല നാവിക അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ സബ്്് ലഫ്റ്റനന്റ് അക്ഷയ് സർവേശ്വരനാണ് നാടിന് അഭിമാനം.
കർഷകകുടുംബത്തിന്റെ പരിമിതികളോടു പോരാടി.ഒന്നുമില്ലായ്മയിൽ നേടിയ വിജയമാണ് അക്ഷയ് സർവേശ്വരനെന്ന ഇരുപത്തിരണ്ടുകാരനെ ഉയരത്തിലെത്തിച്ചത്. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയെന്ന് മാത്രമല്ല രാജ്യത്തെ മികച്ച കേഡറ്റായി രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടുകയും ചെയ്തു. എട്ടു മലയാളികൾ ഉൾപ്പെടെ 169 പേരിൽ ഏറെ വർഷങ്ങൾക്കുശേഷം ഏഴിമലയിൽ നിന്ന് രാഷ്ട്രപതിയുടെ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ്. ഇലക്ട്രോണിക്സ് ആൻഡ‍് കമ്മ്യൂണിക്കേഷൻസിലെ ബിെടക് പഠനവും പരിശീലനവും മികച്ചതായിരുന്നുവെന്ന് അക്ഷയ്.
ചിറ്റൂർ നല്ലേപ്പിളളി ഗവൺമെന്റ് യുപി സ്കൂളിലെ പഠനകാലത്തു തന്നെ അക്ഷയ് ഉയരങ്ങളിലേക്കുളള വഴിതേടി. വഴികാട്ടാൻ അധ്യാപകരും. കമ്മ്യൂണിക്കേഷൻസിൽ ഇനി ഉപരിപഠനം തുടരാനാണ് തീരുമാനം.
ഗുജറാത്തിലെ െഎഎൻഎസ് വൽസുരയിലാണ് ഇനി അക്ഷയ്്യുടെ സേവനം. കർഷകനായ അച്ഛൻ സർവേശ്വരനും അമ്മ ശ്രീജയും മൂന്നു സഹോദരങ്ങളും അടങ്ങുന്നതാണ് കുടുംബം.