കോഴിക്കോട് എയിംഫിൽ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അഞ്ചുദിവസമായി നിരാഹാര സമരമിരിക്കുന്ന വിദ്യാർഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്യാർഥിനികളുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നായിരുന്നു അറസ്റ്റ്. വിഷയത്തിൽ ജില്ലാകലക്ടർ വിളിച്ച് ചേർത്ത സമവായ ചർച്ച പരാജയപ്പെട്ടു. പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കെ.എസ്്.യുവും എ.ബി.വി.പിയും ജില്ലയിൽ വിദ്യാഭ്യാസ ബന്ദിനാഹ്വാനം ചെയ്തു.
നിരാഹാരമിരിക്കുന്ന വിദ്യാർഥിനികളെ അറസറ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെ സമരം സംഘർഷത്തിലെത്തി സമരക്കാർ മാവൂർ റോഡ് ജംങ്്കഷൻ ഉപരോധിച്ചു. കൂടുതൽ പൊലീസെത്തി പ്രതിഷേധത്തിനിടെ നിരാഹാരമിരുന്ന വിദ്യാർഥിനികളെ ആശുപത്രിയിലേക്ക് മാറ്റി.
ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.അറസ്്റ്റ് ചെയ്ത് നീക്കിയ വിദ്യാർഥികൾക്ക് പകരം മറ്റ് രണ്ട് പേർ നിരാഹാരം തുടങ്ങിയിട്ടുണ്ട്.ഉന്നത ബിരുദം വാഗ്ദാനം ചെയ്ത് വ്യാജകോഴ്സ് നടത്തുന്നെന്നാരോപിച്ചാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.സർട്ടിഫിക്കറ്റുകൾ വിട്ടുനൽകണമെന്നും, നഷ്ടപരിഹാരം നൽകണമെന്നുമാണ് പ്രാധാന ആവശ്യങ്ങൾ.സമരം അഞ്ചാംദിവസത്തിലേക്ക് കടന്നതോടെ ജില്ലാ കലക്ടർ ഇരുകൂട്ടരേയും സമവായത്തിനായി വിളിച്ചിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു.
വിദ്യാർഥികൾക്കും, രക്ഷകർത്താക്കൾക്കുമൊപ്പം എബിവിപി കെ.എസ്.യു തുടങ്ങീ വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കലക്ടറുടെ നിർദ്ദേശം അംഗീകരിക്കുമെന്നും, നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നുമാണ് എയിംഫിൽ അധികൃതരുടെ നിലപാട്.