കോഴിക്കോട് ജില്ലയിലെ പുഴകളിൽ മൽസ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങിയതിന് കാരണം രാസമാലിന്യമെന്ന് സി. ഡബ്യു. ആർ. ഡി. എം പഠന റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി.
കല്ലായിപ്പുഴ, ചെറുപുഴ, ഫറോക് ചുങ്കം എന്നിവിടങ്ങളിലെ ജലസാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് വർധിച്ച അളവിൽ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയത്. മൂന്നിടത്തും വെള്ളത്തിൽ ക്രോമിയം, കാഡ്മിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെഅളവ് കൂടുതലാണ്. ബാക്ടീരിയകളുടെ സാന്നിധ്യവും വെള്ളത്തിൽ കണ്ടെത്തി.
സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം കൂടി വന്നാലേ മീനുകളെ മറ്റെന്തെങ്കിലും മലിനീകരണം കൂടി ബാധിച്ചിട്ടുണ്ടോയെന്ന് തീരുമാനിക്കാൻ സാധിക്കൂ. കഴിഞ്ഞ ബുധനാഴ്ച മുതലാണ് പുഴകളിൽ വ്യാപകമായി മൽസ്യങ്ങൾ ചത്തുപൊങ്ങിയത്. അന്തിമനിഗമനത്തിലെത്തുംവരെ പുഴയിലെ വെള്ളവും മീനും ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും.