എങ്ങുമെത്താതെ വയനാട് അമ്പലവയിലെ കടുവാക്കുഴി ടൂറിസം പദ്ധതി. എട്ട് വർഷംമുൻപ് കേന്ദ്രസർക്കാർ അനുവദിച്ച ഏഴരക്കോടിരൂപയുടെ പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയും വികസനത്തെ ബാധിച്ചു.
പാറക്കൂട്ടങ്ങൾ നിറഞ്ഞ് നിൽക്കുന്ന അമ്പലവയൽ ഗ്രാമം. ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയുടെ പ്രതീകമാണ് കടുവാക്കുഴി പദ്ധതി. 2008ൽ ടൂറിസം മന്ത്രിയാണ് പദ്ധതി ഉദ്ഘാടനം നടത്തിയത്. തൂണുകൾക്ക് വേണ്ടി കമ്പികൾ സ്ഥാപിച്ചതല്ലാതെ ഒന്നും നടന്നില്ല. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തികരിക്കാതിരുന്നതിനാൽ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും നഷ്ടമായി.
നിലവിൽ ഡിറ്റിപിസി നടപ്പാക്കുന്ന ചീങ്ങേരിപ്പാറ പദ്ധതിയിലും കടുവാക്കുഴിയെ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിലെ മികച്ച സാഹസിക വിനോദസഞ്ചാര കേന്ദ്രമായി കടുവാക്കുഴിയെ വളർത്തിയെടുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.