കാസർകോട് ജില്ലയിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കേരള കർണാടക അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ ഇതു സംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കാസർകോടിനെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.
സോളാർ പാർക്കുകൾക്ക് പുറമെ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ കുന്നുകളിൽ നിന്നും കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യതയാണ് ബോർഡ് േതടുന്നത്. ഇതിനുള്ള പഠനങ്ങൾ വൈകാതെ ആരംഭിക്കും. പാരമ്പര്യേതര ഊർജ സ്രോതസുകളിൽ നിന്ന്
എത്ര വൈദ്യുതി കിട്ടയാലും സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റാനാവില്ലെന്ന് വൈദ്യുത മന്ത്രി പറഞ്ഞു. ജല വൈദ്യുതി പദ്ധതികളെ കുറിച്ച് ആലോചിക്കാൻ പോലും ഇന്നത്തെ സാഹചര്യം അനുവദിക്കുന്നില്ല.
ജില്ലയിലെ സമ്പൂർണ വൈദ്യുതീകരണത്ിനായി എട്ടുകോടി ഇരുപത്തിനാല് ലക്ഷം രൂപയാണ് ചിലവൊഴിച്ചത്.ആയിരത്തി ഒരുന്നൂറ്റി പതിനാല് എസ് ടി വീടുകൾക്കും രണ്ടായിരത്തി ഇരുന്നൂറ് ആദിവാസി വീടുകളും പദ്ധതിയുടെ ഭാഗമായി വൈദ്യുതീകരിച്ചു.