വയനാട്ടിൽ ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി രൂപീകരിച്ച പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗ കമ്മിഷന്‍. അഴിമതി നടന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും കമ്മിഷൻ അധ്യക്ഷൻ പി. എന്‍.വിജയകുമാര്‍ പറഞ്ഞു.
തൊഴിലാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി കമ്മിഷൻ മാനന്തവാടിയിലെത്തിയത്. ജീവനക്കാരുടെ നിയമനം നടത്തിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കണ്ടെത്തി. സർക്കാർ പ്രസിനെ ഒഴിവാക്കി ബസ് ടിക്കറ്റ് പുറമെ നിന്ന് അടിച്ചു. കഴിഞ്ഞ മൂപ്പത് വർഷമായി കണക്കുകളൊന്നും കൃത്യമായി സൂക്ഷിക്കുന്നില്ല. പല ഇടപാടുകളുടെയും കണക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കമ്മിഷൻ പറഞ്ഞു.
വിവിധ കാലങ്ങളിൽ സർക്കാർ വകുപ്പുകൾ നൽകിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.